Tuesday 24 April 2012

ജനാലകള്‍ക്കപ്പുറത്ത്

കീറിപ്പറിഞൊരെന്‍  സഞ്ചിയില്‍,
അന്ധകാരത്തിന്‍റെ ഭീമമാം നിശബ്ദത.  

പൊട്ടിക്കരയുന്നിതെന്‍ ആത്മാവ്,
കെട്ടിപിടിച്ചു ഞാനലയവേ......

ഭൂതകാലത്തിന്‍റെ ജനാലകള്‍ക്കപ്പുറത്ത്,
കൂട്ടക്കരച്ചിലിന്‍ ആര്‍ത്തനാദം.

ചിതലരിച്ചുണരുന്ന വികാരങ്ങളിലെവിടെയോ,
സുഖവും വിഷാദവും ഒരുപോലലിയുന്നു.

  മൌനമുറയുന്ന മര്‍ത്യന്‍റെ ചോരയില്‍ ,
വെളിപാടുണരുന്നു !!

  ദൂരെ..........
പുതുജീവന്‍റെ നാമ്പ്, നയനങ്ങള്‍ തുറക്കുന്നു.

ഭാവികാലത്തിന്‍റെ ജനാലകള്‍ക്കപ്പുറത്ത്,
 കാഴ്ചകള്‍ മങ്ങുന്നു.